Saturday, August 28, 2010

ഇടവേളകളില്ലാത്ത
പിരിയേടുകളില്‍
കറുത്ത ബോര്‍ഡില്‍
നിരന്ന വെളുത്ത അക്കങ്ങളെ

ഗണിച്ചു തീര്‍ക്കുമ്പോള്‍
ജീവിത പട്ടികയിലെ
പൂജ്യം വെട്ടികളയുന്നത്
ഞാനറിഞ്ഞിരുന്നില്ല

ജലപാളികളിലെ
പരല്‍മീന്‍ പോലെ
ഊളിയിട്ടു മറയുന്ന
നനുത്ത ഓര്‍മ്മകള്‍
കുരിശിക്കങ്ങളുടെ
താഴ്വരയിലേക്ക്
നാടുകടത്തപെട്ടു ...
അറിയുമ്പോഴെല്ലാം
അലിഞ്ഞില്ലാതാവുന്ന
കാലങ്ങളോരോന്നിലും
എന്‍ ചിരികകള്‍ കൂടി ചേര്‍ന്നതും
ബാല്യ കാഴ്ച്ചയുടെ
ചിണുങ്ങല്‍ പറയാതെ വന്നു ചേര്‍ ന്നതും
അനുകരിച്ചതും ...
വെള്ളാരം കണ്ണ് മറക്കും
കട്ടിയുള്ള കണ്ണട വെച്ച
രേവതി ടീച്ചറെ യായിരുന്നു ..
പിന്നീട്....
യൌവന സ്പര്‍ശത്തില്‍
ഉടച്ചു വാര്‍ക്കപെട്ട
സ്വപ്നങ്ങളിലും എന്റെ
മോഹ സാക്ഷാല്‍കാരം
എന്നരികിലെത്തി ...
പക്ഷെ..
അപ്പോഴേക്കും ദാനം
ചെയ്ത പെരുവിരലിനോപ്പം
ജീവിതം പണയമായി
വാഗ്ദാനം ചെയ്യപെട്ടിരുന്നു
മാസാന്ത്യങ്ങളില്‍
ഒപ്പിട്ടു വാങ്ങുന്ന
ഗാന്ധി പേപ്പറുകള്‍ക്ക്

കണക്കു പറയാന്‍
ഒരിക്കലും മുതിരാറില്ല .
രോഗാതുരമായ അവശതകളെന്നില്‍

നിഴലിക്കുമ്പോള്‍
ചോദിച്ചു വാങ്ങുന്നു
അവധി ദിനങ്ങള്‍ ..
എങ്കിലും .
ജന്മ സാഫല്യം
പരിമിതപ്പെടുത്താന്‍
ഭവ്യതയാര്‍ന്ന ശിക്ഷ്യ ഗണങ്ങളില്‍

പലരും എന്നെപ്പോലെയാവാന്‍
കൊതിക്കുന്നു വെന്നറിയുമ്പോള്‍
അവസാന ശ്വാസം വരെ
കരുത്തേകാന്‍
വേറെയെന്തു വേണമെനിക്ക്?!

4 comments:

  1. 1 comments:

    M.K.KHAREEM said...

    അവസാന ശ്വാസം വരെ
    കരുത്തേകാന്‍
    വേറെയെന്തു വേണമെനിക്ക്?
    August 28, 2010 4:37 AM

    ReplyDelete
  2. ഗണിച്ചു തീര്‍ക്കുമ്പോള്‍
    ജീവിത പട്ടികയിലെ
    പൂജ്യം വെട്ടികളയുന്നത്

    ഞാനറിഞ്ഞിരുന്നില്ല..


    GOOOD....... ;))

    ReplyDelete
  3. പക്ഷെ..
    അപ്പോഴേക്കും ദാനം
    ചെയ്ത പെരുവിരലിനോപ്പം
    ജീവിതം പണയമായി
    വാഗ്ദാനം ചെയ്യപെട്ടിരുന്നു


    veronnum venda avarilute jeevikkum,ere kaalam

    ReplyDelete
  4. കട്ടുറുമ്പേ നല്ല വരികള്‍ ആശംസകള്‍ ട്ടോ

    ReplyDelete